Saturday, 27 April 2013

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം















പദ്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുമായി എന്റെ സുഹൃത്ത് നടത്തിയ ഈ സംഭാഷണത്തിന് ഒരു 20-25  വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകും. അന്ന് ഓഡിയോ ടേപ്പില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണ് ഇത്. അപൂര്‍ണ്ണമായ ഈ സംഭാഷണം എഡിറ്റ്‌ ചെയ്യാതെ പോസ്റ്റ്‌ ചെയ്യുന്നു.


ചോദ്യം : ചാക്യാര്‍ കൂത്തിന്റെ ഉത്ഭവം എങ്ങനെ ആണ്?

അമ്മന്നൂർ : അത് നൈമിഷികാരണ്യത്തില്ഋഷികള്‍ക്ക് സൂതന്‍ കഥ പറഞ്ഞു 

കൊടുക്കുന്ന സങ്കേതമാണ്. തപസ്വികള്‍ അവരുടെ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു 

സ്വസ്ഥമായിരിക്കുന്ന സമയത്ത്ഈശ്വര കഥകള്‍ തന്നെ കേള്‍ക്കണം എന്നുള്ള 

ഉദ്ദേശം കൊണ്ട് ഉണ്ടാക്കീട്ടുള്ള സങ്കേതം. സൂതനെ കൊണ്ട് ദേവന്മാരുടെ കഥ 

പറയിക്യാവിഷ്ണുവിന്റെയും ശിവന്‍റെയും ഒക്കെ ആയിട്ട്. ആ കഥ 

പറയലിലെ സൂതനെ ബലരാമന്‍ ശിര:ഛെദം ചെയ്തത്രേബ്രാഹ്മണ സദസ്സില്‍ 

അവരെക്കാള്‍ ഔന്നത്യത്തില്‍ ഇരിക്കുന്ന കണ്ടപ്പോള്‍. ഈ ഒരു സദസ്സില്‍ ആ 

ഒരാളെ സിംഹാസനത്തിലി രിക്കൂ അല്ലെആ കഥ പറയുന്ന ആള് മാത്രമേ 

പീഠത്തിലിരിക്കൂ ബാക്കിയെല്ലാവരും നിലത്താണിരിക്ക്യാരാജാവാണെങ്കില്‍ 

പോലും. അതൊക്കെ ഈ സങ്കല്‍പ്പത്തെ ആസ്പദമാക്കീട്ടുള്ളതാണ്. ഇതിനു 

ഭഗവത് കഥകളാണ് പറയുക. മേല്പ്പത്തുരാണ് പ്രബന്ധങ്ങള്‍ ഉ ണ്ടാക്കീത്‌ 

ദൂത് രാജസൂയം...തുടങ്ങിയവ .മുന്‍പ് അമ്പലത്തിലേ പ തിവുള്ളു. ഇപ്പഴാണ് 

ആളുകളെ അന്വേഷിച്ചു കൂത്ത്‌ പുറത്തേക്കിറങ്ങിയത്. രണ്ടുമായിട്ടു നല്ല 

മാറ്റണ്ട്. ഇതിനു പ്രത്യേകിച്ചു ഒരു സങ്കേതം ണ്ട്അവിടെ മാത്രേ നടക്കുള്ളൂ 

എന്ന് വന്നാല്‍ ആവശ്യമുള്ള ആളുകള്‍ അങ്ങട് അന്വേഷിച്ചു വരും ല്യേആ 

ചരിത്രം കേള്‍ക്കാം ന്ന് ആഗ്രഹിച്ചു വരണോരാണെങ്കില്‍ ആ സങ്കേതത്തില്‍ 

യാതൊരു ശല്യവുമുണ്ടാവില്ല. ഇപ്പൊ ആള്‍ക്കാരുടെ ഇടേല്‍ക്ക് ചെന്നപ്പോ 

എന്താ പറ്റീത്ന്ന്ച്ചാല്‍ ആ ബഹളങ്ങള്‍ക്കിടയില്‍ ഇതും കഴിച്ചുപോരാം ന്നുള്ള 

നെല്യായി. കച്ചവട ചരക്കു പോല്യായി. അത് എല്ലാ പ്രവൃത്തികള്‍ക്കുമുണ്ട്. 

ആളുകളും ഇതിനെടെല് വര്‍ത്തമാനം പറയും. ഇതെന്തിനാ പറേണതു ന്ന് 

ചോദിക്കും. കേട്ടില്യാന്നു നടിക്ക്യെ ഗതീള്ളൂ. ഒരേ ചരിത്രം തന്നെ അനവധി 

ആളുകള്‍ കേള്‍ക്കുമ്പോ ചിലര്‍ക്ക് ഇഷ്ടായില്യാന്നു വരും ല്യേഇവിടെ 

ഹിതാഹിതം നോക്കലില്യ. ആ വക്താവിന് എന്തൊക്കെ പറയാം അതൊക്കെ 

പറയാം.
ചോദ്യം : ഫലിതം തമാശ ഇവയുടെ സ്ഥാനമെന്താണ് കൂത്തില്‍?

അമ്മന്നൂർ: ഇവ നിര്‍ബന്ധം ല്യ. അത് പറഞ്ഞോളണംന്നൂല്യ. കയ്ക്കണ മരുന്ന് 

സേവിക്കേണ്ട ആവശ്യത്തിനു രോഗിക്ക് ശര്‍ക്കര്യോ പഞ്ചസാര്യോ ചേര്‍ത്ത് 

കൊടുക്കില്യെആ സ്ഥാനെള്ളൂ ഈ നേരം പോക്കിന്. ആവുന്നിടത്തോളം 

പറയാംകേള്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍. പിന്നെന്താ പ്രയോജനം ന്ന് 

വച്ചാല്‍, അതൊരു വിമര്‍ശനായിട്ടും വരും. അന്യരുടെ ദോഷം പറയുമ്പോഴേ 

രസം വരൂ. അതാണിപ്പോ പ്രധാന നേരം പോക്കായി എടുക്കുന്നത്. 

മനുഷ്യര്‍ക്ക്‌ രസിക്കാനുള്ള വിഷയം രണ്ടെണ്ണമേയുള്ളൂ. ഒന്നുകില്‍ 

അവരവരുടെ അഭിമാനം പറയ്യാ അല്ലെങ്കില്‍ അന്യരുടെ ദോഷം പറയ്യാ .. ഇത് 

രണ്ടുമൊഴിച്ചു എന്തെങ്കിലും ണ്ടോ പറയൂകാണില്ല. ഇപ്പൊ 

പറയലല്ലപ്രവര്‍ത്തിക്കലും തുടങ്ങീട്ട്ണ്ട്.
വളരെ മനസ്സിരുത്തണം ഇപ്പൊ ഇതൊക്കെ കഴിച്ചു പോരാന്‍.. ഇപ്പോഴത്തെ 

കുട്ടികള്‍ക്കാവുമ്പോ അത്ര പ്രയാസം ണ്ടാവില്യ. എന്ത് ശല്യം വന്നാലും 

സാരല്യാന്നു നടിച്ച് കാര്യം കഴിച്ചു കൂട്ടി പോരാനാവും. എനിക്കാവുമ്പോ 

അത്രേം മനസ്സ് വരില്യ. ഈ സംസാരിക്കുന്നതിനിടക്ക് ആരെങ്കിലും എന്തെങ്കി 

ലും  മറുപടി പറയ്യേ .. എന്തെങ്കിലും ഒന്ന് ചെയ്താല്‍ ആ സങ്കേതത്തില് കൂത്ത് 

വയ്യാന്നാണ് പഴേ നിയമം. തിരുവില്വാമലേല് അങ്ങനെണ്ടായിട്ട്ണ്ട്. 

കൂത്തിനായുള്ള പ്രത്യേക മുടീല്യേ അത് വലിച്ചൂരും. പിന്നവിടെ കൂത്തില്യ.
അന്ന് രാജാക്കന്മാരോക്കെ എന്ത് കളിയാണ് കളിച്ചേര്‍ന്നേ ...കൂത്തിലെ 

അന്നത്തെ കേമന്മാരോക്കെ നല്ല വിമര്‍ശകരാണ്. നേരം പോക്ക് 

വിമര്‍ശനായിട്ടു വരും ന്ന് പറഞ്ഞില്യേരാജാക്കന്മാരെ സംബന്ധിച്ചുള്ള 

ദോഷങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കലാണ് അന്നത്തെ വിമര്‍ശനം. 

മഹാരാജാവിന്റെയൊക്കെ ദോഷം പറയാന്‍ സാധാരണക്കാര്‍ക്ക് 

പറ്റ്വോന്നൂല്യ. അതിനുള്ള അധികാരോക്കെ ഈ പ്രസ്ഥാനത്തിന് 

കൊടുത്തിട്ടുണ്ട്‌.. എന്ത് പറഞ്ഞാലും കേക്കന്ന്യേ ഗതീള്ളൂ. അല്ലെങ്കില്‍ എണീറ്റ്‌ 

പോരാം അപ്പൊ അധികായി ശല്യം ല്യേഎണീറ്റ്‌ പോരുമ്പോപറഞ്ഞത് 

സത്യം ന്ന് സ്ഥാപിക്കലായില്യെ?
(ഈ അഭിമുഖം അപൂർണമായതിൽ ഖേദിക്കുന്നു. അന്നുണ്ടായിരുന്ന 

 മേളപ്രമാണിമാർ, കുറുംകുഴൽ വിദ്വാൻമാർ എന്നിങ്ങനെ എന്റെ 

സുഹൃത്തിന് ആരാധന തോന്നിയവരുമായി എല്ലാം   നടത്തിയ അഭിമുഖ 

ങ്ങളുടെയെല്ലാം ഓഡിയോ പകര്ത്തി എഴുതുകയുണ്ടായി. ഇത് മാത്രമേ 

ഇപ്പൊ കയ്യിൽ ഉള്ളൂ )
                                                                               

Monday, 1 April 2013

ഇന്നെന്റെ നൊമ്പരം

കഴിഞ്ഞ ദിവസം ഞാന്‍ കണ്ട ആ സിനിമ ഏതായിരുന്നു? താന്‍ 

അന്ധയാവുകയാണ് എന്ന് മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയപ്പോള്‍ 

ജീവിതത്തിലും ഇരുട്ട് വീണു പോയി എന്നന്തിച്ചു തളര്‍ന്നു പോയ മകള്‍ക്ക് 

കാവലാളാവുന്ന അന്ധനായ അച്ഛന്റെ (ശ്രീനിവാസന്‍ ) കഥ പറയുന്ന ആ 

സിനിമ? കണ്ണില്‍ ഇരുട്ട് വീഴും മുന്പേ മനസ്സില്‍ വെളിച്ചം നിറച്ചു കൊടുത്ത 

അച്ഛനെ കാണിച്ചു തന്ന ആ സിനിമ ?


തളര്‍ന്നു പോയ മനസ്സുകളിലെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന 

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എത്രയെത്ര ജീവിതങ്ങളുണ്ടാകും 

ഇങ്ങനെ ???? അത്തരം ജീവിതങ്ങള്‍ക്ക് മുന്നില്‍ നൂറായിരം പ്രണാമം..........

                                                                      

Friday, 8 March 2013

മാര്‍ച്ച് 8-ഉം ഷാഹിനയും

ഷാഹിന

ചിന്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇടമില്ലാത്ത മരവിച്ച മനസ്സുകളോട് സ്വാ തന്ത്ര്യത്തിന്റെ ഒരു തിരി വെളിച്ചമെങ്കിലും ഉള്ളില്‍ സൂക്ഷിക്കേണ്ടതുണ്ട് ന മ്മള്‍ സ്ത്രീകള്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ് മാര്‍ച്ച് 8. പക്ഷെ വനിതാ ദിനം എ ന്ന പേരില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കേണ്ടതാണോ സ്ത്രീകളുടെ ഒത്തുചേരലും അവകാശ പ്രഖ്യാപനങ്ങളും ? 


പ്രതീക്ഷകളോടെയായിരുന്നു സ്കൂളിലെ വനിതാദിനാചരണത്തെ കാത്തിരു ന്നത്. പക്ഷെ, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സ്പര്‍ശിക്ക പോലും ചെയ്യാത്ത രണ്ടു അറുബോറന്‍ പ്രസംഗങ്ങള്‍,പ്രസക്തമായ ചിന്തകള്‍ ഉണ്ടായിട്ടും ആര്‍ ജ്ജവമില്ലാതെ പോയ മൂന്നാമത്തെ പ്രസംഗം, കൃത്യമായ വിവരണങ്ങള്‍ ഇല്ലാ ത്തതിനാല്‍ സംവദിക്കപ്പെടാതെ പോയ വീഡിയോ പ്രദര്‍ശനങ്ങള്‍ ....നിറം മങ്ങിയ ഒന്നായിപ്പോയി ആഘോഷങ്ങള്‍



അതിനാല്‍ തന്നെ മനസ്സ് ആശയോടെയും അത്ഭുതാദരങ്ങളോടെയും ആയിരു ന്നു  ഷാഹിനയെ കാത്തിരുന്നത്.

ഞങ്ങള്‍ കയറിച്ചെന്നത്‌ തീരെ ശുഷ്കമായ ഒരു സദസ്സിലേക്കായിരുന്നു.ചേതന യുടെ വനിതാ ദിനാചരണത്തിന്റെ മുഖ്യ അതിഥിയായ ഷാഹിന എത്തുമ്പോ ഴും അവിടെ ഒരു സമ്മേളനത്തിന്റെ  തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നില്ല

പിന്നെ ഔപചാരികതകളൊന്നും ഇല്ലാതെ തുടങ്ങിയ ഒരു കവിതാസ്വാദനം. സച്ചിദാനന്ദന്റെ"മീര പാടുന്നു" എന്ന കവിതയുടെ മനോഹരമായ ആലാപനം. ഈ കവിതയെ നിങ്ങള്‍ എങ്ങനെ ആസ്വദിച്ചു എന്ന ചോദ്യവുമായി മൈക്ക് സദസ്സിലേക്ക് നീണ്ടപ്പോഴാണ് കൌതുകമേറിയത്. ഭയം വലിച്ചെറിഞ്ഞു പെണ്‍ ചിറകില്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തില്‍ പറന്നിടാനാണ് കവിയുടെ ആഹ്വാ നം എന്നതായിരുന്നു ആദ്യപ്രതികരണം. ഷാഹിന പറഞ്ഞു തുടങ്ങിയതും അ വിടെ നിന്ന് തന്നെ.

ഭയം വെടിയുക എന്നത് ഒന്ന് മാത്രമാണ് സ്ത്രീകള്‍ക്ക് മുന്നിലെ ഏക വഴി എ ന്നൂന്നി കൊണ്ടാണ് ഷാഹിന പ്രസംഗം തുടങ്ങിയത്. പിന്നെ മാധ്യമ പ്രവര്‍ത്ത നത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചു എത്തിയത് സൂര്യനെല്ലി പെണ്‍കുട്ടിയി ലാണ്. എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങ ളില്‍  നിന്നും അകന്നു പോകുന്നത് എന്നതിന്റെ ഉദാഹരണമായാണ്,ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകളെ, ഷാഹി ന  സദസ്യരുടെ മുന്നില്‍ വയ്ക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടി എന്നതില്‍ കവി ഞ്ഞ് ആ കുട്ടിയെ പേര് വിളിക്കാന്‍ കഴിയുന്ന, ഒരു സാമൂഹ്യ ജീവിതം സാധ്യ മാക്കി കൊടുക്കാനായി ഒന്നും തന്നെ ചെയ്യാന്‍ താനടക്കം ആര്‍ക്കും കഴിഞ്ഞി ട്ടില്ലെന്ന കുറ്റബോധം ഷാഹിന പങ്കുവച്ചു.സൂര്യനെല്ലി പെണ്‍കുട്ടിക്കും നമുക്കു മിടയില്‍ ഭാഗ്യത്തിന്റെ ഒരു നേര്‍ത്ത അതിര്‍വരമ്പ് മാത്രമാണ് ഉള്ളതെന്നു ഷാഹിനയിലൂടെ ഞങ്ങളും അറിഞ്ഞു

ഇതൊരു ആക്സിഡന്റ്റ്‌ മാത്രമാണെന്നും ഇത് തങ്ങളുടെ കുറ്റം കൊണ്ട് സംഭ വിച്ചതല്ല എന്നും സൂര്യനെല്ലി പെണ്‍കുട്ടിയെ പോലുള്ളവരെ ബോധ്യപ്പെടു ത്തി  അവരെ തിരിച്ചു പഠനത്തിന്റെ അല്ലെങ്കില്‍ ഒരു സാമൂഹ്യജീവിതത്തി ന്റെ എല്ലാ ആനന്ദങ്ങളിലെക്കും തിരിച്ചുകൊണ്ട് വരാന്‍ കഴിയുന്നില്ല എന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പരാജയം എന്നു ഷാഹിന തുടര്‍ന്നു . ഇ ത്തരം ക്രൂരമായ ഒരു അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്ന ഒരു സ്ത്രീ ഇങ്ങനെ ഒരു വേദിയില്‍ വന്നു നിന്നു ഞാനിങ്ങനെ ഒരു അനുഭവം ഉണ്ടായ ഒരാളാണെന്നും ഇങ്ങനെയാണ് ഞാനതിനെ അതിജീവിച്ചത് എന്നും ഒരു സ്ത്രീ കരുത്തോടെ എങ്ങനെ ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കണമെന്നും ഇത്ത രം അനുഭവങ്ങളില്‍ നിന്ന് ഒരു സ്ത്രീ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണ് വേണ്ടത് എന്നും, എന്നാണ് ഒരു victim-നു പറയാനാവുക അന്ന് മാത്രമേ ഈ സ്വാതന്ത്ര്യത്തിനും ഈ പ്രതീക്ഷകള്‍ക്കും അര്‍ഥമുള്ളു എന്ന് താന്‍ വിശ്വസി ക്കുന്നു എന്ന് ഷാഹിന പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞങ്ങളും ആ സത്യത്തെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.



വാര്‍ത്തയാവുന്ന ഓരോ ജീവിതത്തോടും ഉള്ള ഈ താദാത്മ്യം പ്രാപിക്കലാണ് ഷാഹിനയുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്ത്.

ആരില്‍ നിന്നുമുള്ള മോചനമല്ല പകരം ജനാധിപത്യരീതിയില്‍ സ്ത്രീക്കും പുരുഷനും തുല്യതയുള്ള കുറെ കൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരു ക്കുക എന്നതാണ് തന്റെ ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്ന് ഷാ ഹിന വ്യക്തമാക്കി. അത് തന്നെയാണ് വനിതാദിനത്തിന്റെ പ്രാധാന്യമെന്നും.


ഷാഹിനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കടന്നു പോയി എന്റെ ഈ വര്‍ഷത്തെ മാര്‍ച്ച് 8

                  



                                                     

Sunday, 23 December 2012

ഒരു ആന്വല്‍ ഡേ-യും എന്റെ കുറെ ഭ്രാന്തന്‍ ചിന്തകളും (23 -12 -2012)


കഴിഞ്ഞ ദിവസം കാപ്പി ഉണ്ടാക്കി കൊണ്ടിരിക്കെ ആയിരുന്നു വിവിധ നൃത്ത രൂപങ്ങളും ജനസമൂഹങ്ങളും മനസ്സില്‍ തിക്കിക്കയറി വന്നത്. തലേ ദിവസത്തെ ആന്വല്‍ ഡേ-യുടെ ക്ഷീണമൊന്നും മനസ്സിനെ ബാധിച്ചില്ല. സത്യത്തില്‍ എന്റെ കുട്ടി പാര്‍വതി അടങ്ങിയ റീറ്റ മാമിന്റെ പഞ്ചാബി ഡാന്‍സ് അതി മനോഹരമായി ചെയ്യാന്‍ ശ്രമിച്ചിട്ടും അവസാനിക്കുന്നിടത്തെ ആശയക്കുഴപ്പമാണ് മുന്നിലിരിക്കുന്ന ഞാന്‍ അടങ്ങുന്ന ആസ്വാദകരിലേക്ക് സംവദിക്കപ്പെട്ടത്‌ എന്നത് എന്നെ സങ്കടപ്പെടുത്തിയിരുന്നു. അങ്ങനെ ആയിരിക്കണം നൃത്തരൂപങ്ങളുടെ മനസ്സിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നത്.

ശരിയായ പഞ്ചാബി ഡാന്‍സ് തന്നെ ആയിരുന്നു റീറ്റ മാം സ്റ്റേജില്‍ കയറ്റിയത്, കലര്‍പ്പില്ലാത്ത പഞ്ചാബി ഡാന്‍സ്. പഞ്ചാബിലെ ജനങ്ങളുടെ അധ്വാന ശീലവും ഭക്ഷണക്രമങ്ങളും ആരോഗ്യവും ജീവിതരീതികളും നല്‍കുന്ന ഊര്‍ജം മുഴുവന്‍ പൊലിപ്പിച്ചെടുത്ത മനോഹരമായ നൃത്തരൂപം.

സ്റ്റേജില്‍ ഉള്‍ക്കൊള്ളാവുന്നതിലുമധികം കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ ഫോര്‍മേഷന്‍സിന് വ്യക്തത പോരായിരുന്നു എന്നോര്‍ക്കയായിരുന്നു ഞാന്‍.... പഞ്ചാബിലും ഗുജറാത്തിലുമെല്ലാം നൃത്തം ചെയ്താസ്വദിക്കയാണ് പതിവ് കണ്ടാസ്വദിക്കലല്ല എന്ന് കുഞ്ഞേട്ടന്‍ പറയാറുള്ളത് ഓര്‍ത്തു. ദസറ അല്ലെങ്കില്‍ നവരാത്രി ആഘോഷക്കാലത്ത് വലിയ വലിയ മൈതാനങ്ങളില്‍ തടിച്ചു കൂടുന്ന ജനക്കൂട്ടങ്ങളില്‍ പൂക്കള്‍ പോലെ ഗര്‍ബയുടെ , രാസ് ഗര്‍ബയുടെ ചെറിയ ചെറിയ നൃത്തക്കൂട്ടങ്ങള്‍ ഉണ്ടാവുന്നതും നോക്കി നോക്കിയിരിക്കെ അവ വലുതായി വലിയ വൃത്തങ്ങള്‍ അല്ലെങ്കില്‍ വൃത്ത സമുച്ചയങ്ങള്‍ ആവുന്നതും വല്ലാത്തൊരു കാഴ്ചയത്രേ !!!!!. എന്തും ആഘോഷമാക്കുന്ന ഉത്തരേന്ത്യന്‍ ജീവിതരീതിയും നൃത്ത രൂപങ്ങളും എത്ര പറഞ്ഞാലും മതിയാവില്ല കുഞ്ഞേട്ടന്. ഓര്‍മകളില്‍ നിധി പോലെ ഞാന്‍ കാത്തു സൂക്ഷിക്കുന്ന മൈസൂര്‍ വാസക്കാലത്ത് ക്യാമ്പ് ഫയറില്‍ അവതരിപ്പിക്കപ്പെട്ട ബാംഗ്രയും ഗിദ്ദയും ഇന്നും മനസ്സിലുണ്ട്. പ്രത്യേകിച്ചു റിഹേര്‍സലുകള്‍ ഒന്നും വേണ്ടാത്തത്രയും താളം ശരീരത്തില്‍ ഇഴുകിച്ചേര്‍ന്നവര്‍.. അതു കൊണ്ട് തന്നെ ആയിരിക്കണം റീറ്റ മാമിന് സ്റ്റേജിനെ കുറിച്ച് ഒരു ധാരണയില്ലാതെ പോയിട്ടുണ്ടാവുക.

ചടുലമാര്‍ന്ന ചുവടുകളില്‍, കാല്പാദങ്ങളില്‍, ഭംഗിയാര്‍ന്ന വേഗതയാര്‍ന്ന തിരിയലുകളില്‍ ഭാവങ്ങള്‍ വിരിയിക്കുന്ന നൃത്തം "കഥക്" നോര്‍ത്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്.... പാലക്കാട്ട് നടന്ന 1994 -ലെ ജംബൂരിമേളയില്‍ " മീരാ പത്ര" അവതരിപ്പിച്ച കഥക് ഇന്നും ഓര്‍മകളില്‍ സജീവമാണ്. അതിനാല്‍ തന്നെ ആ പേരില്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് നിരാശപ്പെടുത്തി. ഡാന്‍സ് അല്ല നിരാശപ്പെടുത്തിയത് കുട്ടികളുടെ ധാരണയില്ലായ്മയാണ്

സൌത്ത് ഇന്ത്യന്‍ നൃത്തരൂപങ്ങളെല്ലാം കാഴ്ചക്കാരെ സൃഷ്ടിക്കുന്നു. കാഴ്ചക്കാരും നര്‍ത്തകരും . രണ്ടു വിഭാഗങ്ങള്‍ ഉണ്ടവിടെ. ഭരതനാട്യം കുച്ചിപ്പുടി എന്നീ ചടുലമായ നൃത്ത രൂപങ്ങള്‍ കടന്നു എല്ലാ തരത്തിലും സുരക്ഷിതമായ ജീവിതം നയിക്കുന്ന കേരളജനതക്കോ നൃത്തം ലാസ്യപ്രധാനമാകുന്നു. മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം .. ഇങ്ങനെ ഇങ്ങനെ ലാസ്യപ്രധാനവും ഭാവപ്രധാനവും ആയ നൃത്ത രൂപങ്ങള്‍... ജന സമൂഹവും അതു പോലെ തന്നെ അലസലാസ്യര്‍ . രശ്മിയുടെ കൊറിയോഗ്രാഫിയില്‍ അവതരിപ്പിച്ച ഡാന്‍സ് നന്നായിരുന്നു. എത്ര പേര്‍ ആസ്വദിച്ചു എന്നറിയില്ല.

ആണ്‍കുട്ടികളുടെ പ്രകടനമായിരുന്നു മോശം. "ബ്രേക്ക്‌ ഡാന്‍സ്"( അതിലെ വിഭാഗങ്ങള്‍ ഒന്നും എനിക്കറിയില്ല) എന്ന പേരില്‍ കുറെ തലകുത്തി മറിയലുകള്‍ .. സര്‍ക്കസ്സ് രീതികള്‍ ചില ഡാന്‍സ്-കളില്‍ അവ താളത്തിനൊപ്പം കൂടി ആയിരുന്നില്ല. അമ്മിണി( പാര്‍വതി) യുടെ കൂടെ ഇരുന്നു കണ്ട രണ്ടു ഇംഗ്ലീഷ് സിനിമകളായിരുന്നു അപ്പോള്‍ മനസ്സില്‍......._ ഡാന്‍സ് മുഖ്യ പ്രമേയമായ രണ്ടു സിനിമകള്‍. ആസുര നൃത്ത രൂപം . എങ്കിലും അമ്പരപ്പിക്കുന്ന പ്രകടനം. ശരീരത്തിലെ കോശങ്ങളെ ഓരോന്നിനെയും ഉയര്‍ന്ന ഊര്‍ജ്ജനിലകളിലേക്ക് എത്തിക്കുന്ന ആസുര താളം. ഇവിടെ കാഴ്ചക്കാരും നര്‍ത്തകരും ഉണ്ടെങ്കിലും അവര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഇല്ല. കാഴ്ചക്കാര്‍ ഇടയ്ക്കിടയ്ക്ക് നര്‍ത്തകരാവും നര്‍ത്തകര്‍ ഇടയ്ക്കു കാഴ്ച്ചക്കാരാകും.നൃത്തത്തിന്റെതാളം പടര്‍ന്നു പിടിച്ചു ഒരു വന്‍ ജനാവലിയെ ആഘോഷത്തിമര്‍പ്പിന്റെ ആസുരതയിലേക്ക് എത്തിക്കുന്ന അത്ഭുത കാഴ്ചകളുണ്ട്‌ ആ സിനിമകളില്‍.. അമേരിക്കന്‍- _ആഫ്രിക്കന്‍ വംശജരുടെ ഈ നൃത്തം അവരുടെ സ്വഭാവത്തിന്റെ നേര്‍ പതിപ്പ് എന്ന് തോന്നാറുണ്ട് എനിക്ക്. സാഹചര്യങ്ങളോടുള്ള മല്ലിടല്‍, അസ്തിത്വത്തിനു വേണ്ടിയുള്ള പോരാട്ടം, എല്ലാം ശരീരകോശങ്ങളില്‍ നിറയ്ക്കുന്ന അമാനുഷികമായ താപോര്‍ജ്ജം, അതീ ഇളകിയാടലുകളില്‍ ഒഴുകി പരന്നു മാനുഷികമാവുന്നുണ്ടാവും. പ്രകൃതി ശക്തികളുടെ ഉറഞ്ഞാടല്‍ എന്ന് തോന്നും ഇത്തരം ഡാന്‍സ്-കള്‍. കാറ്റിന്റെ ഇരമ്പം, കടലലകളുടെ ആടിയുലയലുകള്‍, ഡ്രമ്മുകളുടെ ഇടിമുഴക്കങ്ങള്‍, എല്ലാ ആസുരതകളെയും ഒഴുക്കിക്കളയുന്ന മഴയുടെ ആര്‍ത്തലച്ചു പെയ്തിറങ്ങല്‍ .. എല്ലാം എല്ലാം കാണാം ഈ താളക്രമങ്ങളില്‍. ..

ഈ ഇളകിയാടലുകളില്‍ ഒഴുകിപ്പരക്കുന്ന താപം ഒരേ താളത്തില്‍ നിബദ്ധമാവുമ്പോള്‍ ഒരു സംവ്രജന ലെന്‍സിലൂടെ കടന്നു പോകുന്ന താപ വികിരണങ്ങളെ പോലെ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെട്ട് പൊട്ടി മുളക്കാവുന്ന ഒരു തീപ്പൊരിയും, അതിനു പിന്നാലെയുള്ള ആളി ക്കത്തലുകളില്‍ അടിഞ്ഞമരുന്ന താളങ്ങളും അവതാളങ്ങളും.... അങ്ങനെ ഒരു സാധ്യതയുടെ പേടിപ്പെടുത്തലുകള്‍ ആണ് ഈ താളങ്ങളിലെ ആസുരത. ( എനിക്ക് ഈ താളങ്ങളുടെ convergence -നെ കുറിച്ചും കോണ്‍ വെക്സ് ലെന്‍സിനെ കുറിച്ചും നൃത്ത താളങ്ങളുടെയും ശരീര കോശങ്ങളുടെയും കെമിസ്ട്രിയെ കുറിച്ചും ക്ലാസ്സെടുക്കാന്‍ തോന്നിപ്പോകുന്നല്ലോ )

നൃത്ത താളങ്ങളിലെ ആസുരതയില്‍ നിന്ന് ഞാനെത്തിയത് മേളങ്ങളിലേക്ക് ആയിരുന്നു. - പഞ്ചാരി, പാണ്ടി പഞ്ചവാദ്യം - മൂന്നും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ചിട്ടയായ താള ക്രമങ്ങളുടെ ആരോഹണങ്ങളില്‍ ലഹരി പകര്‍ന്നു ഒരു പ്രത്യേക ഊര്‍ജ്ജ നിലയില്‍ എത്തിച്ച് പിന്നെ പതിയെ തിരിച്ചു നടക്കുന്ന സമ്പ്രദായത്തില്‍ ഉള്ളതാണ് പഞ്ചാരി. പഞ്ചവാദ്യമാകട്ടെ വിവിധ വാദ്യങ്ങളുടെ താളക്രമങ്ങളുടെ ഇമ്പമാര്‍ന്ന ലയവും. പാണ്ടി തികച്ചും ആസുര മേളമാണ്. ചടുലമായ ആരോഹണ അവരോഹണങ്ങളിലൂടെ ജനങ്ങളിലേക്ക് പടര്‍ന്നു കയറുന്ന ആസ്വാദ്യകരമായ ആസുര താളം. പാണ്ടി മേളം അമ്പല മതില്‍ക്കെട്ടിനകത്തു നിഷിദ്ധമെന്നത് ശ്രദ്ധേയമത്രെ !!!! ഈ ആസുര താളത്തിന്റെ ധനാത്മകമായ ഊര്‍ജ്ജം പകര്‍ന്നാടുന്ന സൌന്ദര്യാത്മകതയാണ് തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന്.

അടിത്തട്ടിലെവിടെയോ ആസുരതാളത്തിന്റെ ഋണാത്മകത ഒളിഞ്ഞിരിപ്പുള്ള മനസ്സാണ് ഒത്തു കൂടുന്ന ജനാവലിയില്‍ (mob) എന്ന് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ ആസുരത ആളിക്കത്താറുമുണ്ട്. പണ്ട് എന്റെ അമ്മാമന്റെ മകന്‍ ദേവന്‍ പറഞ്ഞ അനുഭവ കഥയില്‍-_ മുംബൈ-യിലെ തിരക്കേറിയ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മുന്നില്‍ നില്‍ക്കുന്ന ആരുടെയോ കയ്യില്‍ നിന്ന് വീണ പേഴ്സ് എടുത്തു കൊടുക്കാന്‍ കുനിഞ്ഞ ദേവന്റെ സുഹൃത്തിന്റെ മേല്‍," മോഷ്ടാവ് " എന്ന ആക്രോശത്തോടെ പെയ്തിറങ്ങിയ ആസുരതാളം _ പേടിപ്പെടുത്തുന്ന ഋണാത്മകതയുണ്ട് അതിന്

ഇലഞ്ഞിത്തറ മേളം പോലെ ധനാത്മകമായ ഊര്‍ജ്ജം പേറുന്ന ആസുരതാളത്തിന്റെ സൌന്ദര്യ മുണ്ടായിരിക്കണം നൃത്ത താളങ്ങളെ ശരീരകോശങ്ങളില്‍ പേറിയിരുന്ന മൈക്കിള്‍ ജാക്സണ്‍-ന്റെ ചടുലമായ ചുവടു വയ്പ്പുകള്‍ക്ക്. അജ്ഞത കൊണ്ട് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും . കല സ്വാംശീകരിക്കപ്പെട്ടാലെ സംശുദ്ധമാവുകയുള്ളൂ.

മനുഷ്യ മനസ്സിന്റെ......അല്ല പ്രപഞ്ച മനസ്സിന്റെ തന്നെ എല്ലാ ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്നവയല്ലേ ഈ നൃത്ത താളങ്ങള്‍? അതിനാല്‍ തന്നെ ഓരോ ഭൂവിഭാഗത്തിനും ഓരോ ജനതക്കും തനതായ ഒരു കല പിറവി കൊള്ളുന്നു. ഓരോ ഭൂവിഭാഗത്തിലും രൂപം കൊള്ളുന്ന സംസ്കാരങ്ങള്‍ക്കും അവിടത്തെ നൃത്ത രൂപങ്ങള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നിരിക്കെ, അവയെ സ്വാംശീകരിക്കാതെ ചടുലമായ നൃത്ത താളങ്ങളുടെ , ഭാവ പ്രധാനമല്ലാത്ത ശാരീരിക ചലനങ്ങളുടെ അന്ധമായ അനുകരണങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നമുക്കിടയിലെ പുതു തലമുറ ആസുരതയുടെ ഋണാത്മകത പേറുന്ന അവതാളങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ? ഭയപ്പെടെണ്ടതുണ്ടോ?


                                                    ( 23 ഡിസംബര്‍ 2012 ) 






Monday, 20 February 2012

ഒരു യാത്ര പറച്ചില്‍


എന്റെ കുട്ടികളെ, 
എന്താണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്? ഇതുവരെ പറഞ്ഞതെല്ലാം ചേര്‍ ത്ത് ഒരു ഉപദേശംപറയാനുണ്ടായിരുന്നതെല്ലാം ഓര്‍ത്തെടുത്ത് വീണ്ടും ഒരു പ്രഭാഷണം? അതോ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയവയെല്ലാം കോര്‍ ത്തെടുത്തു ഒരു ഏറ്റു പറച്ചില്‍?  
എല്ലാം ഉണ്ടാവാം.നിങ്ങള്‍ എനിക്ക് മനസ്സില്‍ ഏറ്റി തന്ന രസച്ചരട് ഇവയെല്ലാം കോര്‍ത്തിണക്കിയവ തന്നെ.  
ഈ ഒരു വര്‍ഷത്തെ യാത്രയുടെ ഓര്‍മ്മക്കുറിപ്പ്‌ എഴുതുമ്പോള്‍ എങ്ങനെ ആണ് പറഞ്ഞു തുടങ്ങുക? എന്റെ സ്കൂള്‍ ദിവസങ്ങളിലെ ആരാവണം എന്ന ചോദ്യ ത്തിന് ഉത്തരമായി എഴുതിയ അദ്ധ്യാപിക എന്ന സങ്കല്‍പ്പത്തെ കുറിച്ച് പറ ഞ്ഞു കൊണ്ട്?  ചൂണ്ടു വിരലില്‍ ബാല്യത്തെ ചേര്‍ത്ത് പിടിച്ചു ഈ വലിയ ലോ കത്തിന്റെ അത്ഭുതങ്ങളിലേക്ക് നടത്തേണ്ടുന്നവള്‍... അവരില്‍ അറിവിന്റെ കൌതുകങ്ങള്‍ ഉണര്‍ത്തുന്നവള്‍ അറിവിന്റെ ലോകം മനസ്സില്‍ വിരിയിക്കുന്ന മഴവില്ല് അവരുടെ കണ്ണുകളില്‍ തെളിയുമ്പോള്‍ ഒരു പുഞ്ചിരി ചുണ്ടില്‍ ചേര്‍ ത്ത് വയ്ക്കുന്നവള്‍................... അങ്ങനെ സങ്കല്പങ്ങള്‍ ഏറെ ആയിരുന്നു. 

ഇന്ന്..!!! ഇന്ന് ഞാന്‍ എങ്ങനെ നിങ്ങളെ ചൂണ്ടുവിരലില്‍ കോര്‍ത്ത്‌ എന്റെ ഈ ചെറിയ ലോകത്തേക്ക് കൊണ്ടുപോകും?നിങ്ങള്‍ക്ക്‌ മുന്നില്‍ പുതിയ യന്ത്രയു ഗം അറിവിന്റെ  വാതായനങ്ങള്‍ അനന്തമായി തുറന്നിടുമ്പോള്‍ഞങ്ങള്‍ അറി യുന്നു കുട്ടികളെ,അറിവിന്‌ അധ്യാപികയുടെ രൂപമോ മുതിര്‍ന്നവരുടെ ഉപദേ ശത്തിന്റെ രൂപമോ പ്രസക്തമല്ല  നിങ്ങളുടെ ലോകത്തെന്നു. അത്‌ സൌഹൃദ ങ്ങളുടെ ലോകമാണ്.അതിലേക്കുള്ള ശീട്ട്"സ്നേഹം"മാത്രമാണ് എന്നും

നിങ്ങള്‍ എനിക്ക് മുന്നിലെ നല്ല ശ്രോതാക്കള്‍ ആയപ്പോഴെല്ലാം  ഒരു ലീഡര്‍ ആ യും,പഠിപ്പിക്കുന്നതിന്റെ മാസ്മരികതയില്‍ ചുറ്റും മറക്കുമ്പോള്‍ ഒരു ടീച്ചര്‍ ആയും,നിങ്ങളുടെ കൊച്ചുലോകത്തെ വര്‍ത്തമാനങ്ങള്‍ക്ക് ചെവിയോര്‍ത്തിരി ക്കുമ്പോള്‍  ഒരു നല്ല സുഹൃത്തായും, ചെറിയ ചെറിയ വേദനകളില്‍ നിങ്ങളുടെ മനസ്സ് തളരുമ്പോള്‍ ചേര്‍ത്ത്പിടിച്ചു ഒരു അമ്മയായും എന്നില്‍ നിന്നു അകന്നു പോകുമ്പോള്‍ വേദനിച്ചും എന്നേക്കാള്‍ മറ്റുള്ളവരോട് അടുക്കുമ്പോള്‍ ഒരല്‍ പം ദേഷ്യം തോന്നിയും വളരെ വളരെ ചലനമുള്ള മനസ്സുമായി ഞാന്‍ നിങ്ങള്‍ ക്കിടയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചിരുന്നു.ആസ്വദിച്ചിരുന്നു ഞാനെല്ലാം എങ്കിലും കൌതുകമേറുക  ഒരു കൈപ്പാടകലെ നിന്നു നിരീക്ഷിക്കുന്നതിലാണ്‌ എന്ന് പറ ഞ്ഞു തന്നതും എന്റെ കുട്ടികളെ നിങ്ങള്‍ തന്നെ ...

നിങ്ങളുടെ കുസൃതികള്‍ മൃദുലമായ മനസ്സ്, അസൂയ, പരദൂഷണം, ചെറിയ ചെ
റിയ തീപ്പൊരികള്‍,വന്യത,സൌഹൃദങ്ങളുടെ ഭംഗി,ചെറിയ പരാതികള്‍,സങ്ക ടങ്ങള്‍,ഒറ്റപ്പെടല്‍,വാദപ്രതിവാദങ്ങള്‍., മനോഹരമായിരുന്നു മറകളില്ലാത്ത നി ങ്ങളുടെ ലോകം. ഇതുതന്നെ ആണ് ശരിയായ ക്ലാസ്സ്‌ റൂം 

തുറന്ന മനസ്സോടെ ഈ എല്ലാ ഭാവങ്ങളോടും പുഞ്ചിരിച്ചു നില്‍ക്കുക പ്രയാസം തന്നെ.ഒരു പക്ഷെ നിങ്ങള്‍ മനസ്സിലാക്കി തന്ന വലിയ പാഠവും അതായിരിക്കും "ആ പുഞ്ചിരി  തന്നെയാണ് ശരിയായ സ്നേഹം"എന്ന്.അങ്ങനെ ഞാനൊരു പഠിതാവുമായി........ 


(20 ഫെബ്രുവരി 2012 ) 







                                                                             

Tuesday, 22 November 2011

മനസ്സിന്റെ വിലാപം



" നടന്നു പോകുന്നത് എന്റെ മകളാണ്
        തല കുലുക്കി ചിരിച്ചവള്‍ എന്നോട് പറഞ്ഞു 
                " നിങ്ങളൊരു നല്ല സ്ത്രീയാണ്"
മനസ്സില്‍ നിന്നുരുകി വീണത്‌ മറുചോദ്യമാണ്.
          " നല്ല അമ്മയല്ല???"
ഉത്തരം പറയാതെ ചിരി മായ്ക്കാതെ അവള്‍
       മറുവാതിലിനു അപ്പുറത്തേയ്ക്ക് മറഞ്ഞു പോയി.
ഉത്തരമില്ലാത്ത ചോദ്യം ഉള്ളില്‍ പ്രതിധ്വനികളായി
      സങ്കടക്കടലിന്റെ  അലകളായി... 
അപ്പോഴും ഓടക്കുഴലേന്തിയവന്  ചിരി !!!!
ചിരിയില്‍ അവന്‍ ചോദ്യമെറിഞ്ഞു
 " സ്വപ്നം കാത്തവളെ... മഴവില്ലാക്കിയവളെ..
    സ്വപ്നത്തെ  തൃഷ്ണയാക്കിയതെന്തിനു  ? "
തൃഷ്ണയുടെ കൊടും ചൂടില്‍ ഊഷരമായോ  മനസ്സ്?
മഴ പെയ്യാത്തത്  മരുഭൂമിയായത് കൊണ്ട് എന്ന് പഴി പറഞ്ഞോ
 കണ്ണുകള്‍ അവനില്‍...... നന്ദ നന്ദനില്‍  ... 
" തൃഷ്ണയും സ്വപ്നവും നിന്റേതു...
   പിന്നെയും എനിക്കെന്തിനു പഴി?"
 പിണങ്ങിപ്പോയിരുന്നു ഞാന്‍  
ഉത്തരം ഓടക്കുഴല്‍ നാദമായി. " അറിവിനെ അറിയൂ"
  കടലലകള്‍ വാക്കുകളായി 
"എല്ലാം  അറിവായാല്‍  പിന്നെ ഞാനെന്തിന്  ? ഈ ഭുവനമെന്തിന്?
           നീയെന്തിന്? "

                                                        (22 നവംബര്‍ 2011)




                                          

Tuesday, 8 March 2011

സിറ്റിവില്ല എന്ന ഓണ്‍ ലൈന്‍ കളിയുടെ മന:ശാസ്ത്രം

സ്കൂളിലെ വര്‍ക്ക്‌  ഒരു മല പോലെ തലയ്ക്കു മുകളില്‍ . അതെന്റെ മുക്കാല്‍ ഭാഗം ശക്തിയും ചോര്‍ത്തി എടുക്കുന്നു. ആശ്വാസം സുഹൃത്തുക്ക ളാണ്. അതിന്റെ പട്ടികയിലേക്ക് എന്റെ cityville  കളിയും 


  










cityville  എന്റെ ആത്മ സുഹൃത്താണ്‌   ഇപ്പോള്‍.  അതു ഒരു മനുഷ്യാകാരം പൂണ്ടിരിക്കുന്നു. ഉള്ളിലെ സമ്മര്‍ദം എന്റെ രക്തക്കുഴലുകളെ വിടര്‍ത്തു കയോ ചുരുക്കുകയോ ചെയ്യുമ്പോള്‍, തളര്‍ന്നു പോകുന്ന കോശങ്ങള്‍ വേദനയായി ശരീരം മുഴുവന്‍ വ്യാപിക്കുന്നെന്നു തോന്നും എനിക്ക്. കമ്പ്യുട്ടറിനു മുന്നില്‍ എന്റെ ആത്മ സുഹൃത്തിനോടൊത്ത് കളിച്ചിരിക്കു മ്പോള്‍, അവന്‍ എന്നെ കൊണ്ടു പോകും, Maja Malinovic- ന്റെ city-യിലേക്ക് ഒരു നഗരം പണിതുയര്‍ത്തുന്നതിന്റെ കല കാണിച്ചു തരും. ജനസംഖ്യ ആവശ്യത്തിനു മാത്രം.ധാരാളം പച്ചപ്പ്‌ ..ഒരു ചിത്രകാരന്റെ കരവിരുത് പോലെ ഭംഗിയാര്‍ന്ന നഗരം.ഇനി Danny De Ros -ന്റെ നഗരം?  അത്യത്ഭുതം!! എന്റെ കമ്പ്യുട്ടര്‍ ആ നഗരത്തെ മുഴുവന്‍ എനിക്ക് വെളിവാക്കിത്തരില്ല എന്റെ കണ്ണ് പറ്റിയാലോ എന്ന് പേടിച്ച്. കൃഷിയിടങ്ങളെപോലും അവര്‍ അലങ്കാരങ്ങള്‍ ആക്കിയിരിക്കുന്നു. അസൂയ കൊണ്ടോ അത്ഭുതം കൊണ്ടോ എന്റെ നെഞ്ച് വിങ്ങും.katja,Lee Fisher,Tim അങ്ങനെ എത്ര പേരാണ് കലാവിരുത് കൈമുതലായുള്ളവര്‍!!!!!!!  !

എന്റെ ആത്മസുഹൃത്ത്‌ പിന്നെയും തുടരും. നോക്കൂ നിന്റെ സിറ്റി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ എവിടെയാണ് സ്ഥിരം തങ്ങുന്നത് എന്ന് !! Katja ക്കിഷ്ടം ആ പഗോടയും അതിനു ചുറ്റുമുള്ള സ്ഥാപനങ്ങളുമാണ് നടാഷക്ക്  നിരത്തി വച്ച വീടുകള്‍ അജേഷിനു bay duplex, Ela-ക്ക് ആ സിനിമ തിയേറ്ററും ചുറ്റും. Tim.. Mercedes. സ്ഥിരം കൃഷിയിടങ്ങള്‍ അല്ലെങ്കില്‍ കപ്പലുകള്‍ തേടി പോകും. എനിക്കെല്ലാവരെയും അറിയാം. അവരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്ന സങ്കല്പങ്ങളാണ് ഇപ്പോള്‍ ഏറ്റവും വലിയ വിനോദം. എല്ലാവരുടെയും  ആശയങ്ങള്‍ കടം വാങ്ങി നഗരത്തെ അണിയിച്ചൊരുക്കാന്‍  പറയുന്നു എന്റെ ഈ സിറ്റിവില്ല സുഹൃത്ത്‌.

ഈ നഗരത്തിലെ പണി കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും. മനസ്സ് ആര്‍ദ്രവും ശുദ്ധവും  ഈ ഭ്രാന്തിനോട് പ്രണയത്തിലാണ് ഇപ്പോള്‍ ഞാന്‍

                               (08 മാര്‍ച്ച്‌ 2011)