Thursday 21 January 2010

ഹിമാലയം

ഇന്നു വലിച്ചു നിര്‍ത്തിയ കമ്പി പോലെ കമ്പനം ചെയ്യാന്‍ തുടങ്ങിയിരുന്നു മനസ്സ്....അനില്‍ എന്ന സുഹൃത്തിന്റെ വാക്കുകളിലൂടെ. 

എം.കെ.രാമചന്ദ്രന്റെ സുഹൃത്ത് എ ന്നു അവകാശപ്പെടുന്ന അനില്‍ തന്റെ ഹിമാലയന്‍ യാത്ര വിവരിക്കയായി രുന്നു. ആ വാക്കുകള്‍ ക്കൊപ്പം ഹിമാ ലയത്തിലേക്കു നടന്നു കയറുകയായി രുന്നു ഞാന്‍. കൈകള്‍ മരവിച്ചു പോ കുന്നതും കൈവിരലുകള്‍കീ ബോര്‍ ഡിലെ അക്ഷരങ്ങളെ തൊടാന്‍ സമ്മ തിക്കാതെ വിറകൊള്ളുന്നതും ഞാന്‍
അറിഞ്ഞിരുന്നു.ഹിമാലയം ഒരു മാ യികമോഹമാണ്എന്ന അറിവ് കൂടി യായിരുന്നു എനിക്കത്.

ഹിമാലയം. മരണത്തിന്റെ തണുപ്പ് പേറുന്ന നഗാധിരാജന്‍.നമ്മുടെ ജീവി തം തന്നെയാണ് കടന്നുപോകുന്ന  ഓ രോ നിമിഷത്തിലും മരണം കൂടെയു ണ്ടെന്നു ഓര്‍മ്മിപ്പിക്കുന്ന ഓരോ ഹി മാലയന്‍ യാത്രയും. ദൃശ്യവിസ്മയ ങ്ങള്‍ ഒരുക്കിത്തരുന്ന പ്രകൃതി,ഭയാ നകമായ അട്ടഹാസത്തോടെ  പത ഞ്ഞൊഴുകുന്ന കാളിന്ദി, ഉറച്ച വിശ്വാ സങ്ങളെ കബളിപ്പിച്ചു കൊണ്ട് തെന്നി 
മാറുന്ന മഞ്ഞിന്‍ പാളികള്‍ താങ്ങി നിര്‍ത്താന്‍ താങ്ങാവാന്‍ എപ്പോഴും കൂടെയുള്ളത് വഴികാട്ടികളും കോവര്‍കഴുതകളും പിന്നെ വിശ്വാസത്തിന്റെ ഊന്നുവടികളും....നീ ചേര്‍ത്തുപിടിക്കുന്നതൊന്നും നിന്റേതല്ല എന്നു പറയുന്ന എത്രയെത്ര വഴിത്തിരിവുകള്‍!!!! !!!!
'വിശ്വാസത്തിന്റെ ഊന്നുവടികള്‍"', ഞാന്‍ ക്ലാസ്സില്‍ പറയാറുള്ളതോര്‍ത്തു
ഓരോ മതവും ജീവിതയാത്രയില്‍ ഒരു താങ്ങ് മാത്രമാണ്, ഒരു കൈത്താങ്ങ്. ദുര്‍ബലര്‍ക്ക് നിത്യാശ്രയം
ഇത് ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും മനസ്സിന്റെ ഓരോ കണികയും അഹങ്കാരത്തിന്റെ പിടിയിലാവുമായിരുന്നു.ചിരിയിലും വാക്കുകളിലും പരിഹാസം നിറയും-“ നിങ്ങളെന്തൊരു വിഡ്ഡികള്‍

എം.കെ.രാമചന്ദ്രന്റെ, അനിലിന്റെ വാക്കുകളിലൂടെ ഹിമാലയം കണ്മു ന്നില്‍ തെളിയുമ്പോള്‍ ഞാനറിയുന്നു ഊന്നുവടികളില്ലാത്ത യാത്ര ദുര്‍ഘടം എന്ന്. കാലിന്നടിയിലെ മഞ്ഞിന്‍ പാ ളികള്‍ തെന്നിമാറുമ്പോള്‍, മഞ്ഞു പോ ലെ മിനുത്തു പോയ പാറകളില്‍ കാല്‍ വഴുതുമ്പോള്‍, മരണം പേറുന്ന ഹിമ ക്കാറ്റിനു മുന്നില്‍ പകച്ചു നില്ക്കു മ്പോള്‍,മുന്നിലെ  നടവഴികളില്‍ മല യിടിഞ്ഞ് വീഴുമ്പോള്‍, ഈ കൈത്താ ങ്ങുകളല്ലാതെ മറ്റെന്താശ്രയം? !
അനിലിന്റെ വാക്കുകള്‍ക്കു മുന്നിലിരിക്കുമ്പോള്‍ മരണത്തിന്റെ മണം വന്നി രുന്നെനിക്ക്. കൈകാലുകളിലൂടെ മരണതിന്റെ തണുപ്പ് അരിച്ചു കയറും പോ ലെ. എനിക്കു പിന്നില്‍ മരണത്തിന്റെ നിഴല്‍ കഴിഞ്ഞ ഏതോ ഒരു ദിവസത്തെ പ്പോലെ അതെന്നെ ഭയപ്പെടുത്തുന്നില്ലായിരുന്നു. ഞാന്‍ നിന്റെ കൂടെ എപ്പോഴു മുണ്ട് എന്ന് ചിരിച്ചു കൊണ്ട് ഓര്‍മ്മിപ്പിക്കയായിരുന്നു
കഴിഞ്ഞ ഏതു ദിവസമാണ് ഒരു വല്ലാത്ത മണം ഈ വീടിനുള്ളില്‍നിറഞ്ഞത്? കുഞ്ഞേട്ടന്‍ പറഞ്ഞു അത് ഒരു മനുഷ്യശരീരം കത്തുന്ന മണമാണെന്ന്. എത്ര പെട്ടെന്നാണ് ശക്തമായ തലവേദനയില്‍ നെറ്റി ചുട്ടുപൊള്ളാന്‍ തുടങ്ങിയത്??!! എത്രമാത്രം ഭയപ്പെട്ടിരുന്നു അന്ന്!!!
ആരോഗ്യനികേതനം തുറന്ന് ആ പിംഗളകേശിനിയെക്കുറിച്ചുള്ള ആ അധ്യായം വീണ്ടും വായിച്ചുനോക്കിയത് അന്നാണ്. അന്ധയും ബധിരയുമായ മൃത്യുദേവ ത, പിംഗളകേശിനി, പിംഗളനേത്രിണി, പിംഗളവര്‍ണ. ജീവിതത്തിനിടയില്‍ മര ണത്തെ തിരിച്ചറിയാന്‍ കഴിവു നേടിയ ജീവന്‍മശായ്.......
ഇവിടെ സുധയില്ലാതാവുന്നു                            

                                                                     (21 ജനുവരി 2010)




                  

No comments:

അഭിപ്രായം എഴുതാം