Monday 16 September 2013

ഇല്ലത്തെ ഓണക്കാഴ്ചകള്‍


            


ഓണനാളുകളിലെ എന്റെ ഇല്ലത്തെ നടുമുറ്റക്കാഴ്ചകള്‍
                             
   












മൂന്നു-നാലു ഇടങ്ങഴി അരി വേണം ഇങ്ങനെ അണിയാന്‍..  അരി അരച്ച് നാലി റയവും നടുമിറ്റവും മുഴുവന്‍ അണിഞ്ഞ് ഓണത്തിനായി ഒരുക്കാന്‍ ഈ വയ സ്സു കാലത്തും അമ്മയ്ക്ക് മടിയില്ല.ആ ഉത്സാഹത്തില്‍ കൂടാന്‍ ഞങ്ങള്‍ക്കും. 

ഓണം അനുഷ്ഠാന പ്രധാനമല്ല ആഘോഷപ്രധാനമാണ് എന്നത് കൊണ്ട് തന്നെ അലങ്കാരങ്ങള്‍ ഏറും.ഈ അരി കൊണ്ടുള്ള അണിച്ചില്‍ അലങ്കാരങ്ങളുടെ ഭാ ഗം തന്നെ.അലങ്കാരങ്ങള്‍ക്ക്  പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാവാം ഇരി ഞ്ഞാലക്കുടയില്‍ എല്ലാ വിശേഷാവസരങ്ങളിലും ഈ അണിച്ചില്‍ പ്രധാനമാ ണ്,ഒരു പറ നിറയ്ക്കുമ്പോള്‍ പോലും. വേളി(കല്യാണം) പോലുള്ള വിശേഷാ വസരങ്ങളില്‍ ചുമരിലും അണിയും.നിറപറ,വിളക്ക്, ആഭരണങ്ങള്‍ തുടങ്ങി എല്ലാ അലങ്കാര വസ്തുക്കളും ചുവരില്‍ അരിമാവ് കൊണ്ടുള്ള ചിത്രങ്ങള്‍ ആവുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട് ഞാന്‍.

                     
ഇല്ലത്ത് ഓണത്തിന് പൂക്കളം ഇടാറില്ല, അതുപോലെ തന്നെ മാതേവരെ വയ്ക്ക ലും പതിവില്ല. എന്തുകൊണ്ടെന്ന ചോദ്യമൊന്നും കുട്ടിക്കാലത്ത് മനസ്സില്‍ തോ ന്നിയിട്ടില്ല.ഞങ്ങള്‍ കുട്ടികളുടെ മോഹത്തിന് പൂക്കള്‍ പൊട്ടിച്ചു കൊണ്ടുവന്നാ ല്‍ മുറ്റത്ത് ഇടാന്‍ ആരും വിരോധം പറഞ്ഞിട്ടുമില്ല. പ്രധാന അലങ്കാരങ്ങളും ഒരുക്കങ്ങളും നടുമിറ്റത്തും നാലിറയത്തും ഒതുങ്ങുന്നത് കൊണ്ടാവാം.

നടുമിറ്റത്ത് പൂക്കളത്തിനു പകരം,ചുവപ്പും കറുപ്പും നിറങ്ങള്‍ ഉപയോഗിച്ചു ള്ള ചതുരക്കള്ളികളാണ് പതിവ്.അത്തമാവുമ്പോഴേക്കും ഇഷ്ടികപ്പൊടിയും ക രിക്കട്ട പൊടിച്ചുണ്ടാക്കിയ കരിപ്പൊടിയും രണ്ടു ചിരട്ടകളിലായി അമ്മ റെഡി ആക്കി വച്ചിട്ടുണ്ടാകും.കൂടെ തുമ്പത്ത് തുണി ചുറ്റിക്കെട്ടിയ കുഞ്ഞുവടി ബ്രഷും അത്തത്തിന്‍ നാള്‍ ആണ് ചതുരക്കള്ളികള്‍ വരയ്ക്കാന്‍ തുടങ്ങുക. ഓരോ ക ള്ളിയിലും ഇടവിട്ട്‌ ചുവപ്പ് കറുപ്പ് പൊട്ടുകളും വരയ്ക്കും.ഓരോ ദിവസവും വരച്ചു ചേര്‍ക്കുന്ന കള്ളി ചതുരത്തിന്‍റെ വലിപ്പം കൂട്ടും. ഉത്രാടത്തിന്റെ അന്ന് ഈ ചതുരക്കളത്തിനു മീതെയാണ് അരി കൊണ്ട് അണിയുന്നത്. അതിന്മീതെയാ ണ് വലിയ വാഴയിലയില്‍ പറമ്പ് മുഴുവന്‍ നടന്നു ശേഖരിച്ച തുമ്പച്ചെടി കൂമ്പാ രം കൂട്ടുക.  കള്ളികള്‍ വരയ്ക്കാനും അണിയാനും തുമ്പച്ചെടി ശേഖരിക്കാനും അമ്മയെ സഹായിക്കുക,അമ്മ അല്ലെങ്കില്‍ മുത്തശ്ശി നടുമിറ്റത്ത് നിവേദ്യം കഴി ഞ്ഞു നാളികേരം കൊട്ടുമ്പോള്‍ ആര്‍പ്പു വിളിക്കുക എന്നതില്‍ ഒതുങ്ങിയിരു ന്നു ഞങ്ങള്‍ കുട്ടികളുടെ ചുമതലകള്‍.

വലുതായപ്പോള്‍ ചടങ്ങുകളില്‍ താല്പര്യം കുറയുകയും അലങ്കാരങ്ങളില്‍ കൌതുകം ബാക്കി നില്‍ക്കുകയും ചെയ്തു. അതിനാല്‍ ഈ ആചാരവ്യത്യാ സങ്ങള്‍ എന്തു കൊണ്ടെന്ന ചോദ്യം പിന്നീട് ഉയര്‍ന്നു വന്നതേയില്ല.

                                                2005-ലെ ജ്യോതിഷരത്നം മാഗസിന്‍ 









































ഈ ഫീച്ചര്‍ തയ്യാറാക്കിയവര്‍ ഇല്ലത്ത് വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നടു മിറ്റം ഓണത്തിനെന്ന പോലെ ഒരുക്കിയും,തലമുറകളിലൂടെ കൈമാറി വ രുന്ന കഥകളും അനുഷ്ഠിച്ചു വരുന്ന ചടങ്ങുകളും അവര്‍ക്ക് പറഞ്ഞു കൊടുത്തും അമ്മ അവരെ സ്വീകരിച്ചു. ചിത്രങ്ങളില്‍ നടുമിറ്റത്തിരിക്കു ന്നത് എന്റെ ചേച്ചിമാരാണ്   


  

1 comment: