Tuesday 22 November 2011

മനസ്സിന്റെ വിലാപം



" നടന്നു പോകുന്നത് എന്റെ മകളാണ്
        തല കുലുക്കി ചിരിച്ചവള്‍ എന്നോട് പറഞ്ഞു 
                " നിങ്ങളൊരു നല്ല സ്ത്രീയാണ്"
മനസ്സില്‍ നിന്നുരുകി വീണത്‌ മറുചോദ്യമാണ്.
          " നല്ല അമ്മയല്ല???"
ഉത്തരം പറയാതെ ചിരി മായ്ക്കാതെ അവള്‍
       മറുവാതിലിനു അപ്പുറത്തേയ്ക്ക് മറഞ്ഞു പോയി.
ഉത്തരമില്ലാത്ത ചോദ്യം ഉള്ളില്‍ പ്രതിധ്വനികളായി
      സങ്കടക്കടലിന്റെ  അലകളായി... 
അപ്പോഴും ഓടക്കുഴലേന്തിയവന്  ചിരി !!!!
ചിരിയില്‍ അവന്‍ ചോദ്യമെറിഞ്ഞു
 " സ്വപ്നം കാത്തവളെ... മഴവില്ലാക്കിയവളെ..
    സ്വപ്നത്തെ  തൃഷ്ണയാക്കിയതെന്തിനു  ? "
തൃഷ്ണയുടെ കൊടും ചൂടില്‍ ഊഷരമായോ  മനസ്സ്?
മഴ പെയ്യാത്തത്  മരുഭൂമിയായത് കൊണ്ട് എന്ന് പഴി പറഞ്ഞോ
 കണ്ണുകള്‍ അവനില്‍...... നന്ദ നന്ദനില്‍  ... 
" തൃഷ്ണയും സ്വപ്നവും നിന്റേതു...
   പിന്നെയും എനിക്കെന്തിനു പഴി?"
 പിണങ്ങിപ്പോയിരുന്നു ഞാന്‍  
ഉത്തരം ഓടക്കുഴല്‍ നാദമായി. " അറിവിനെ അറിയൂ"
  കടലലകള്‍ വാക്കുകളായി 
"എല്ലാം  അറിവായാല്‍  പിന്നെ ഞാനെന്തിന്  ? ഈ ഭുവനമെന്തിന്?
           നീയെന്തിന്? "

                                                        (22 നവംബര്‍ 2011)