Friday 8 March 2013

മാര്‍ച്ച് 8-ഉം ഷാഹിനയും

ഷാഹിന

ചിന്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇടമില്ലാത്ത മരവിച്ച മനസ്സുകളോട് സ്വാ തന്ത്ര്യത്തിന്റെ ഒരു തിരി വെളിച്ചമെങ്കിലും ഉള്ളില്‍ സൂക്ഷിക്കേണ്ടതുണ്ട് ന മ്മള്‍ സ്ത്രീകള്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ് മാര്‍ച്ച് 8. പക്ഷെ വനിതാ ദിനം എ ന്ന പേരില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കേണ്ടതാണോ സ്ത്രീകളുടെ ഒത്തുചേരലും അവകാശ പ്രഖ്യാപനങ്ങളും ? 


പ്രതീക്ഷകളോടെയായിരുന്നു സ്കൂളിലെ വനിതാദിനാചരണത്തെ കാത്തിരു ന്നത്. പക്ഷെ, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സ്പര്‍ശിക്ക പോലും ചെയ്യാത്ത രണ്ടു അറുബോറന്‍ പ്രസംഗങ്ങള്‍,പ്രസക്തമായ ചിന്തകള്‍ ഉണ്ടായിട്ടും ആര്‍ ജ്ജവമില്ലാതെ പോയ മൂന്നാമത്തെ പ്രസംഗം, കൃത്യമായ വിവരണങ്ങള്‍ ഇല്ലാ ത്തതിനാല്‍ സംവദിക്കപ്പെടാതെ പോയ വീഡിയോ പ്രദര്‍ശനങ്ങള്‍ ....നിറം മങ്ങിയ ഒന്നായിപ്പോയി ആഘോഷങ്ങള്‍



അതിനാല്‍ തന്നെ മനസ്സ് ആശയോടെയും അത്ഭുതാദരങ്ങളോടെയും ആയിരു ന്നു  ഷാഹിനയെ കാത്തിരുന്നത്.

ഞങ്ങള്‍ കയറിച്ചെന്നത്‌ തീരെ ശുഷ്കമായ ഒരു സദസ്സിലേക്കായിരുന്നു.ചേതന യുടെ വനിതാ ദിനാചരണത്തിന്റെ മുഖ്യ അതിഥിയായ ഷാഹിന എത്തുമ്പോ ഴും അവിടെ ഒരു സമ്മേളനത്തിന്റെ  തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നില്ല

പിന്നെ ഔപചാരികതകളൊന്നും ഇല്ലാതെ തുടങ്ങിയ ഒരു കവിതാസ്വാദനം. സച്ചിദാനന്ദന്റെ"മീര പാടുന്നു" എന്ന കവിതയുടെ മനോഹരമായ ആലാപനം. ഈ കവിതയെ നിങ്ങള്‍ എങ്ങനെ ആസ്വദിച്ചു എന്ന ചോദ്യവുമായി മൈക്ക് സദസ്സിലേക്ക് നീണ്ടപ്പോഴാണ് കൌതുകമേറിയത്. ഭയം വലിച്ചെറിഞ്ഞു പെണ്‍ ചിറകില്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തില്‍ പറന്നിടാനാണ് കവിയുടെ ആഹ്വാ നം എന്നതായിരുന്നു ആദ്യപ്രതികരണം. ഷാഹിന പറഞ്ഞു തുടങ്ങിയതും അ വിടെ നിന്ന് തന്നെ.

ഭയം വെടിയുക എന്നത് ഒന്ന് മാത്രമാണ് സ്ത്രീകള്‍ക്ക് മുന്നിലെ ഏക വഴി എ ന്നൂന്നി കൊണ്ടാണ് ഷാഹിന പ്രസംഗം തുടങ്ങിയത്. പിന്നെ മാധ്യമ പ്രവര്‍ത്ത നത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചു എത്തിയത് സൂര്യനെല്ലി പെണ്‍കുട്ടിയി ലാണ്. എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങ ളില്‍  നിന്നും അകന്നു പോകുന്നത് എന്നതിന്റെ ഉദാഹരണമായാണ്,ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകളെ, ഷാഹി ന  സദസ്യരുടെ മുന്നില്‍ വയ്ക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടി എന്നതില്‍ കവി ഞ്ഞ് ആ കുട്ടിയെ പേര് വിളിക്കാന്‍ കഴിയുന്ന, ഒരു സാമൂഹ്യ ജീവിതം സാധ്യ മാക്കി കൊടുക്കാനായി ഒന്നും തന്നെ ചെയ്യാന്‍ താനടക്കം ആര്‍ക്കും കഴിഞ്ഞി ട്ടില്ലെന്ന കുറ്റബോധം ഷാഹിന പങ്കുവച്ചു.സൂര്യനെല്ലി പെണ്‍കുട്ടിക്കും നമുക്കു മിടയില്‍ ഭാഗ്യത്തിന്റെ ഒരു നേര്‍ത്ത അതിര്‍വരമ്പ് മാത്രമാണ് ഉള്ളതെന്നു ഷാഹിനയിലൂടെ ഞങ്ങളും അറിഞ്ഞു

ഇതൊരു ആക്സിഡന്റ്റ്‌ മാത്രമാണെന്നും ഇത് തങ്ങളുടെ കുറ്റം കൊണ്ട് സംഭ വിച്ചതല്ല എന്നും സൂര്യനെല്ലി പെണ്‍കുട്ടിയെ പോലുള്ളവരെ ബോധ്യപ്പെടു ത്തി  അവരെ തിരിച്ചു പഠനത്തിന്റെ അല്ലെങ്കില്‍ ഒരു സാമൂഹ്യജീവിതത്തി ന്റെ എല്ലാ ആനന്ദങ്ങളിലെക്കും തിരിച്ചുകൊണ്ട് വരാന്‍ കഴിയുന്നില്ല എന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പരാജയം എന്നു ഷാഹിന തുടര്‍ന്നു . ഇ ത്തരം ക്രൂരമായ ഒരു അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്ന ഒരു സ്ത്രീ ഇങ്ങനെ ഒരു വേദിയില്‍ വന്നു നിന്നു ഞാനിങ്ങനെ ഒരു അനുഭവം ഉണ്ടായ ഒരാളാണെന്നും ഇങ്ങനെയാണ് ഞാനതിനെ അതിജീവിച്ചത് എന്നും ഒരു സ്ത്രീ കരുത്തോടെ എങ്ങനെ ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കണമെന്നും ഇത്ത രം അനുഭവങ്ങളില്‍ നിന്ന് ഒരു സ്ത്രീ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണ് വേണ്ടത് എന്നും, എന്നാണ് ഒരു victim-നു പറയാനാവുക അന്ന് മാത്രമേ ഈ സ്വാതന്ത്ര്യത്തിനും ഈ പ്രതീക്ഷകള്‍ക്കും അര്‍ഥമുള്ളു എന്ന് താന്‍ വിശ്വസി ക്കുന്നു എന്ന് ഷാഹിന പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞങ്ങളും ആ സത്യത്തെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.



വാര്‍ത്തയാവുന്ന ഓരോ ജീവിതത്തോടും ഉള്ള ഈ താദാത്മ്യം പ്രാപിക്കലാണ് ഷാഹിനയുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്ത്.

ആരില്‍ നിന്നുമുള്ള മോചനമല്ല പകരം ജനാധിപത്യരീതിയില്‍ സ്ത്രീക്കും പുരുഷനും തുല്യതയുള്ള കുറെ കൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരു ക്കുക എന്നതാണ് തന്റെ ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്ന് ഷാ ഹിന വ്യക്തമാക്കി. അത് തന്നെയാണ് വനിതാദിനത്തിന്റെ പ്രാധാന്യമെന്നും.


ഷാഹിനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കടന്നു പോയി എന്റെ ഈ വര്‍ഷത്തെ മാര്‍ച്ച് 8