Sunday 12 May 2013

നിലാവിന്‍ തുണ്ടുകള്‍

ഒരു രാജിയുടെ ആലസ്യത്തിലോ ആശ്വാസത്തിലോ ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞ്, സ്റ്റാഫ് റൂമിന്റെ ബഹളങ്ങളില്‍ കൂടിച്ചേരാതെ കൂടിയിരു ന്ന് ചുറ്റും കണ്ണോടിക്കുമ്പോള്‍ ഞാന്‍ കാണുന്നു ഓരോരുത്തരായി ചേര്‍ ന്ന് ദ്വീപുകളുണ്ടാവുന്നതും ഞാന്‍ ഒരു ഒറ്റപ്പെട്ട തുരുത്തായി മാറുന്നതും. എത്ര വേഗമാണ് സ്ഥലകാലങ്ങള്‍ നമ്മെ പുറന്തള്ളുന്നത്? ഇത് മനസ്സിന്റെ വികൃതിയോ അതോ പ്രപഞ്ചത്തിന്റെ സത്യമോ

മാണിക്യക്കല്ല് എന്ന സിനിമയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ചയിലെ സിനിമാക്കാഴ്ച.സാങ്കേതികമായി സിനിമ മികച്ചതാണോ എന്നൊന്നും എ നിക്കറിയില്ല. പക്ഷെ ഒരു അധ്യാപികയായ എന്റെ ഉള്ളു തൊട്ടിരുന്നു ആ സിനിമ.പൂജ്യമായി കിടന്നിരുന്ന കുട്ടികളെ സംപൂജ്യരാക്കുന്ന ഒരു അധ്യാപകനുണ്ട് അതില്‍. അവസാനം "മാഷാണ് ഞങ്ങളുടെ പടച്ചോന്‍ " എന്ന് കുട്ടികള്‍ ഉള്ളു തൊട്ടു പറയുന്നിടം വരെ വളരുന്ന മാഷ്‌..

എന്റെ ഒരു സുഹൃത്തുണ്ട് മായ.സര്‍ക്കാര്‍ അഡോപ്റ്റ് ചെയ്ത സ്കൂളു കളിലൊന്നില്‍ ഊര്‍ജ്ജതന്ത്രവും രസതന്ത്രവും പഠിപ്പിക്കുന്ന ഉത്സാഹിയാ യ എന്റെ സുഹൃത്ത്‌.. മായയുടെ അനുഭവങ്ങള്‍ ഞാന്‍ അസൂയയോടെ യാണ് കേട്ടിരിക്കുക.പിന്നോക്കവിഭാഗങ്ങളില്‍ പെടുന്നവരോ ദാരിദ്ര്യരേ ഖക്കു താഴെയുള്ളവരോ ആയ കുട്ടികള്‍ ആണ് മിക്കവരും ആ സ്കൂളി ല്‍... മായയുടെ ഉത്തരവാദിത്തം വെറും ക്ലാസ്സ്‌ റൂമുകളില്‍ ഒതുങ്ങുന്നില്ല. കുട്ടികളുടെ സാമൂഹികപശ്ചാത്തലം,പഠിക്കാനുള്ള അവരുടെ കഴിവ്,സാ ഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ എന്നിങ്ങനെ ഒരു പഠനറിപ്പോ ര്‍ട്ട്‌ തന്നെ തയ്യാറാക്കേണ്ടതുണ്ട് ഓരോ കുട്ടിയെ കുറിച്ചും എന്റെ സുഹൃ ത്തിന്.ഞാനിന്നും ഓര്‍ക്കുന്നു എന്റെ വീട്ടില്‍ പണിക്ക് വന്നിരുന്ന രമയു ടെ മകള്‍ക്ക് പരീക്ഷക്കാലത്ത് കുറച്ചു നാള്‍ പറഞ്ഞു കൊടുക്കാന്‍ ഇരു ന്നിരുന്നു ഞാന്‍.. അന്നേരം കുട്ടിക്ക് വേറൊന്നും അറിയില്ലെങ്കിലും ഊര്‍ജ്ജ തന്ത്രം നല്ലപോലെ അറിയാം. മായയായിരുന്നു ആ കുട്ടിയുടെ ടീച്ചര്‍. ഇതി നു പുറമേയുള്ള ക്ലസ്റ്റര്‍ ക്ലാസ്സുകള്‍ക്കു വേണ്ടിയും തയ്യാറാകും ആവേശ ത്തോടെ മായ.ഒരു ടീച്ചര്‍ എന്നാല്‍ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മനസ്സില്‍ കുറിച്ചിടും ഞാന്‍

തീരെ വഴങ്ങാത്ത ഒരു ഭാഷയും പേറി പറയാന്‍ മോഹിക്കുന്നതിന്റെ ഒരു ചെറിയ അംശത്തില്‍ തൃപ്തിപ്പെട്ട്‌.. ആ കുറവ് നികത്താന്‍ കുട്ടികളെ അങ്ങ് കലവറയില്ലാതെ സ്നേഹിച്ച് എന്നിട്ടും മതിവരാത്ത മനസ്സുമായി അലയുന്ന എന്റെ ഈ അധ്യാപനജീവിതത്തില്‍ അത്രയൊന്നും സമ്പന്നത അവകാശപ്പെടാനില്ലെങ്കിലും ഞാനും പെറുക്കിയെടുക്കാറുണ്ട് ചില നിലാ വിന്‍ തുണ്ടുകള്‍.. ഒരിക്കല്‍ സബ്ജക്റ്റിന്റെ നിരന്തര വ്യായാമത്തിന്റെ മടുപ്പില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ചോദിച്ച ആരാവണം എന്ന ചോദ്യത്തിന് " എനിക്ക് മാം ആവണം " എന്ന ഉത്തരത്തില്‍ കണ്ണു നിറഞ്ഞ് നെഞ്ചു കനത്ത് ഇരുന്ന അന്നായിരുന്നു ഞാന്‍ ഫെയ്സ്ബുക്കില്‍ എന്റെ വാളില്‍ എഴുതിയത് " ഇന്നെനിക്കു സ്കൂളില്‍ നിന്ന് ഒരു നിലാവിന്‍തുണ്ട് കിട്ടി " എന്ന്. 

അങ്ങനെ കുറെ  നിലാവിന്‍ തുണ്ടുകള്‍ പെറുക്കി പെറുക്കി എന്റെ മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചിട്ടുണ്ട് ഞാന്‍.. അങ്ങ് പ്രായം ചെന്നു കണ്ണില്‍ പാട മൂടുമ്പോള്‍ ഉള്ളില്‍ നനുത്ത നിലാവ് പടര്‍ത്താന്‍  
                                                                                                           




3 comments:

  1. നിലാവിന്‍ തുണ്ടുകള്‍ ... great..

    ReplyDelete
    Replies
    1. നിലാവിന്‍ തുണ്ടുകള്‍ തന്നെയാണ് സ്മിത്ത്, മധുരമുള്ള ഓര്‍മ്മകള്‍ എല്ലാം

      Delete
  2. Very touching narration Mam, every teacher should be able to or try sincerely to make the child confident n a better human being, appozaane nilaavin thundukal kittunnade, very inspiring Sudha Mam

    ReplyDelete