Wednesday 8 May 2013

മുലപ്പാലോര്‍മ്മകള്‍

മനസ്സിലെ ഓര്‍മ്മകളെ അങ്ങ് കുടഞ്ഞിട്ടാല്‍ പെറുക്കിയെടുക്കാം ഒരുപാടു
നനുത്ത മുലപ്പാലോര്‍മ്മകള്‍.

മുലയൂട്ടല്‍ കഥകള്‍ ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം എത്തുക ലക്കിടി എന്ന ഗ്രാമത്തിലാണ്. ഞാന്‍ വധു വായി കേറി ചെന്ന ഗ്രാമം. ആ നാട്ടിലെ  ആരുടെയെ ങ്കിലും പ്രസവവാര്‍ത്ത കേട്ടാല്‍ അമ്മ ഓര്‍മ്മകളുടെ കെട്ടഴിക്കും.(അമ്മ പങ്കു വയ്ക്കുന്ന കഥകള്‍ നടക്കു ന്ന കാലങ്ങളിലെല്ലാം പ്രസവം  വീടുകളിലായിരുന്ന ല്ലോ). അക്കാലത്ത് പെറ്റു വീഴുന്ന കുട്ടിക്ക് ആദ്യത്തെ മുലയൂട്ടുക ആ സമയങ്ങളില്‍ മുലയൂട്ടി കൊണ്ടിരി ക്കുന്ന ഏതെങ്കിലും അമ്മയായിരുന്നത്രേ. അമ്മയ്ക്കുമുണ്ടായിരുന്നു അത്തരം അനുഭവങ്ങള്‍. അങ്ങനെ ആ ഗ്രാമത്തിലെ പിറന്നു വീഴുന്ന ഓരോ കുട്ടിയും ആ ദ്യം കുടിച്ചിട്ടുണ്ടാകുക ഈ പരസ്പര സ്നേഹത്തിന്റെ മുലപ്പാലാകും .
പിന്നെ, ഇടയ്ക്കിടക്ക് വെള്ളത്തിന്റെ മുകള്‍പ്പരപ്പില്‍ വന്നെത്തി നോക്കിപ്പോ
കുന്ന മത്സ്യങ്ങളെ പോലെ അടിവയറില്‍ തുടിപ്പുകളായി ഞാന്‍ ജീവന്റെ സാ ന്നിധ്യം അറിഞ്ഞു തുടങ്ങിയ കാലം. മാറ് കനക്കുന്നതും വയറു വീര്‍ക്കുന്നതും വീര്‍ത്ത വയറിലെ ചലനങ്ങളും അനുഭവങ്ങളായ മാസങ്ങള്‍.. എട്ടു മാസം വയ റിനെ അലകള്‍ ഒടുങ്ങാത്ത കടല്‍ പോലെയാക്കി ഉള്ളില്‍ കിടന്ന ജീവന്‍ ഒരു കാ ഴ്ചക്ക് പോലും ഇടം തരാതെ ഈ ലോകത്തെ നിഷേധിച്ചു കടന്നു പോയപ്പോള്‍ ആശുപത്രിയിലെ വെള്ളക്കുപ്പായമിട്ട നേഴ്സുമാര്‍ പാല്‍ വറ്റിക്കാന്‍ എന്റെ മുലകളില്‍ മണമുള്ള മുല്ലപ്പൂമാല ചുറ്റിക്കെട്ടി. വെളുത്ത് നനുത്ത, മണമുള്ള മു ല്ലപ്പൂക്കള്‍ക്ക് മുലപ്പാല്‍ വറ്റിക്കാനുള്ള ക്രൌര്യ മനസ്സുണ്ടെന്നറിഞ്ഞത് അക്കാ ലത്താണ്.
പിന്നെയും രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു പാര്‍വതിയെ പ്രസവിക്കാന്‍. ഓപ്പറേഷന്‍ തിയ്യേ റ്ററില്‍ നിന്നു ബോധം  വീണ ശേഷം മുറിയിലേക്ക് എ ന്നെ മാറ്റുമ്പോള്‍ കുട്ടിയെ കാണാത്ത ആധിയിലായി രുന്നു ഞാന്‍. എവിടെ കുട്ടി എവിടെ കുട്ടി” എന്ന ചോ ദ്യത്തിന് ഉത്തരമെന്നോണം കുട്ടിയുമായി എന്റെ   അമ്മ.കുറച്ചു നേരത്തേക്കെങ്കിലും മനസ്സില്‍ നിറഞ്ഞ  ഭീതി കൊണ്ട് ആദ്യത്തെ മുലയൂട്ടല്‍  

എനിയ്ക്ക് നിര്‍വൃതിയാണോ  ആശ്വാസമാണോ  തന്നത് എ ന്നു പോലും ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല .ഒന്നൊന്നര വര്‍ഷം കഴിഞ്ഞു മുലയൂട്ടി മതിയാവും മുന്‍പേ മുലക്കണ്ണിലൂടെ പട
ര്‍ന്നു കയറിയ പഴുപ്പ്. നിവൃത്തികേടു കൊണ്ട് മുലക്കണ്ണില്‍ ചെന്നിനായകം തേച്ചു ഞാന്‍. . ഒരു രാത്രി മുഴുവന്‍ തേങ്ങലൊ തുങ്ങാതെ മയങ്ങിയ കുഞ്ഞു പാര്‍വതിയുടെ മുഖം ഇന്നും തെളിമയോടെ  മനസ്സിലുണ്ട്. 
നടന്നു തുടങ്ങിയ കാലത്ത്, രാവിലെ കുളി കഴിഞ്ഞു ബ്ലൌസി ടാതെ പുറത്തിറങ്ങുന്ന മുത്തശ്ശിയെ കാണാന്‍ കളിക്കിടയിലാ യാലും  എന്റെ ഒക്കത്ത് നിന്നായാലും ഊര്‍ന്നിറങ്ങി ഓടുന്ന പാര്‍വതിയെ കണ്ടു ചിരിച്ചു കൊണ്ട് അമ്മ ഉറക്കെ വിളിച്ചു പറയും,“സുധേ കുട്ടിക്ക് അമ്മിഞ്ഞ കുടിച്ചു മതിയായിട്ടില്ലാട്ടോ അതാണിങ്ങനെ ഓടി വരുന്നത്” എന്ന്.വാത്സല്യത്തോടെ എടുത്തു ഒക്കത്ത് വയ്ക്കുമ്പോള്‍ കുട്ടി യുടെ മുഖത്ത് വിരിയുന്ന കള്ളപ്പുഞ്ചിരി...
                                         
( അ. അമ്മ. അമ്മിഞ്ഞ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മക്ക് വേണ്ടി എഴുതിയത് )
            




No comments:

അഭിപ്രായം എഴുതാം